തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ 4 ദശാബ്ദങ്ങള്‍ക്ക് മുമ്പ്.
വി കെ ഗോപിനാഥന് പിള്ള,കൊല്ലം.
1949-ല്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമാകും വരെയുള്ള കാലഘട്ട മാണിവിടെ
പരാമര്‍ശ വിഷയ മാകുന്നത്. ബോര്‍ഡിന്റെ അവിര് ഭാവത്തിനു മുമ്പുള്ള കാര്യങ്ങള്‍
അധികമാര്‍ക്കും അറിവില്ലെ ന്നുള്ളതില്‍ 2 പക്ഷം ഇല്ല. തിരുവിതാം കൂറില്‍ മുമ്പുണ്ടായിരുന്ന ക്ഷേത്രങ്ങ ളുടെയും, അവക്ക്
തനതാ യുണ്ടായിരുന്ന സ്ഥാവര-ജംഗമ സ്വത്തുക്കളുടെയും നാശവും, അന്യാധീനവും
സംബന്ധിച്ച് പുതിയ തലമുറക്ക് വളരെയൊന്നും അറിയില്ല. അതറിയേണ്ടത് ഈ
കാലഘട്ടത്തില്‍ അത്യാവശ്യമാണ്.
നാശോന്മുഖമായ ക്ഷേത്രങ്ങള്‍, അവയുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ എന്നിവക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ നാശ- ഹേതുക്കളും സംഭവിച്ച നഷ്ടങ്ങളും എന്തൊക്കെയാണെന്ന് പഠിച്ച് അവ പരിഹരിക്കുവാന്‍ എന്തെല്ലാം വ്യതിയാനങ്ങള്‍ വരുത്തേണ്ടതുണ്ടെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മഹാരാജാക്കന്മാര് യഥാകാലം കമ്മീഷനുകളെ നിയോഗിച്ചിരുന്നു. വിവിധ കമ്മീഷന് റിപ്പോര്‍ട്ടുളിലെ വിവരങ്ങളാണ് ഇതിന് ആധാരമായിട്ടുള്ളത്.അപ്രകാരം ലഭിച്ച വസ്തുക്കള്‍ വളരെ ചുരുങ്ങിയ നിലയിലും, എന്നാല്‍ തല്‍സംബന്ധമായ ഒരു രൂപം ഉളവാക്കും വിധവും ആണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
തെക്ക് കന്യാകുമാരി മുതല്‍ വടക്ക് പറവൂര്‍ വരെയും,കിഴക്ക് ചെങ്കോട്ട മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വിസ്തൃതമായ തിരുവിതാംകൂര്‍ രാജ്യം രൂപീകരിച്ചത് പന്തളം, കായംകുളം, അമ്പലപ്പുഴ, കോട്ടയം, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങി ഒട്ടനവധി നാട്ടുരാജാക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കുലദൈവമായ ശ്രീ പത്മനാഭന്റെ ദാസനായി വേണാട്ടു ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആയിരുന്നല്ലോ.
ക്ഷേത്രങ്ങളുടെ ചുമതലകള്‍
നിര്‍വഹിക്കുന്നതിന്
ഏര്‍പ്പെട്ടിരുന്നവരുടെ ഔദ്യോഗിക നാമധേയങ്ങള്‍ ശ്രീകാര്യം, ചിത്തിരം എന്നിങ്ങനെയായിരുന്നു.
വി കെ ഗോപിനാഥന് പിള്ള,കൊല്ലം.

നാശോന്മുഖമായ ക്ഷേത്രങ്ങള്‍, അവയുടെ സ്ഥാവര-ജംഗമ വസ്തുക്കള്‍ എന്നിവക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ നാശ- ഹേതുക്കളും സംഭവിച്ച നഷ്ടങ്ങളും എന്തൊക്കെയാണെന്ന് പഠിച്ച് അവ പരിഹരിക്കുവാന്‍ എന്തെല്ലാം വ്യതിയാനങ്ങള്‍ വരുത്തേണ്ടതുണ്ടെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മഹാരാജാക്കന്മാര് യഥാകാലം കമ്മീഷനുകളെ നിയോഗിച്ചിരുന്നു. വിവിധ കമ്മീഷന് റിപ്പോര്‍ട്ടുളിലെ വിവരങ്ങളാണ് ഇതിന് ആധാരമായിട്ടുള്ളത്.അപ്രകാരം ലഭിച്ച വസ്തുക്കള്‍ വളരെ ചുരുങ്ങിയ നിലയിലും, എന്നാല്‍ തല്‍സംബന്ധമായ ഒരു രൂപം ഉളവാക്കും വിധവും ആണ് ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്.
തെക്ക് കന്യാകുമാരി മുതല്‍ വടക്ക് പറവൂര്‍ വരെയും,കിഴക്ക് ചെങ്കോട്ട മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വിസ്തൃതമായ തിരുവിതാംകൂര്‍ രാജ്യം രൂപീകരിച്ചത് പന്തളം, കായംകുളം, അമ്പലപ്പുഴ, കോട്ടയം, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങി ഒട്ടനവധി നാട്ടുരാജാക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കുലദൈവമായ ശ്രീ പത്മനാഭന്റെ ദാസനായി വേണാട്ടു ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആയിരുന്നല്ലോ.
![]() |
മാര്‍ത്താണ്ഡവര്‍മ്മ |
പഴയകാലത്ത് തിരുവിതാംകൂറില്‍ ക്ഷേത്രങ്ങ ളില്ലാത്ത ഒരു ഗ്രാമവും
ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളധികവും ഊരാളന്മാര്, മാടമ്പിമാര്‍, കരക്കാര്
എന്നിവരുടെ കൈവശത്തിലും ഭരണത്തിലും ആയിരുന്നു. നാട്ടുരാജാക്കന്മാരാല്‍
സ്ഥാപിതമായ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ ഭരണത്തിലുമായിരുന്നു. എങ്കിലും
എല്ലാ ക്ഷേത്രങ്ങളുടെയും മേല്‍ക്കോയ്മാവകാശം അതതുകാലത്തെ രാജാക്കന്മരില്
തന്നെ ആയിരുന്നു.
ബഹു.ഹൈക്കോടതിയുടെ ഉത്തരവിലെ സുവ്യക്തത മാനിച്ചും ദേവസ്വം കാര്യങ്ങളെപ്പറ്റി പഠിച്ച് വ്യക്തവും വിശദവുമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ രാമചന്ദ്രറാവുവിനെ അധികാരപ്പെടുത്തി 1904-ല്‍ കമ്മീഷനായി നിയമിച്ചുകൊണ്ട് 1907-ല്‍ പ്രഖ്യാപനമുണ്ടായി. വസ്തുതകള്‍ വെളിവാകും വിധം സമഗ്രമായ ഒരു റിപ്പോര്‍ട്ട് അദ്ദേഹം 1907-ല്‍ സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലാണ്, പഴയകാലത്ത് 25000ഓളം ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ഭാഗത്ത് ഉണ്ടായിരുന്നതായും, ഊരാളന്മാരുടേയും മറ്റും ദുര്‍ഭരണം ഹേതുവായി ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും നശിച്ച് നാമാവശേഷമായി പോയി എന്നും എന്വേഷണ കാലഘട്ടത്തില്‍ ഏതാണ്ട് 6000 ക്ഷേത്രങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നും, അവയുടെ ഭൂസ്വത്തുക്കള്‍ രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 40% വരുമെന്നും മറ്റും വിവരിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളേയും അവയുടെ സ്വത്തുക്കളേയും സംബന്ധിച്ചിടത്തോളം ഒരു ട്രസ്റ്റിയുടെ ചുമതലയും ബാധ്യതകളുമാണ് സര്‍ക്കാരിനുള്ളതെന്നും ദേവസ്വം വസ്തുക്കളെ പണ്ടാരപ്പാട്ട പരിധിയില്‍ കൊണ്ടുപോയ നടപടി ശരിയായില്ലെന്നും ദേവസ്വം വസ്തുക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന ആദായത്തില്‍ നിന്നും എല്ലാ ചെലവുകളും കഴിച്ചാല്‍ തന്നെയും ആണ്ടില്‍ 2ലക്ഷം രൂപയില്‍ കുറയാതെ മിച്ചം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതാകുന്നു. 1811 മുതല്‍ 1908 വരെയുള്ള കാലഘട്ടത്തില്‍ 2കോടി രൂപയോളം ഈ ഇനത്തില്‍ തന്നെ സര്‍ക്കാരിന് ലാഭമുണ്ടായിട്ടുള്ളതായും പ്രസ്തുത തുകക്ക് ആ കാലഘട്ടത്തിലെ പലിശ നിരക്ക് വെച്ച് ആണ്ടിനാല്‍ 12 ലക്ഷം രൂപ പലിശയായി ലഭിക്കേണ്ടതായിരുന്നുവെന്ന് കണക്കാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നുണ്ട്. ഇപ്രകാരം സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ആദായം ഹൈന്ദവേതരമായ കാര്യങ്ങള്‍ക്കു കൂടി ചെലവഴിച്ചിട്ടുണ്ടെന്നു സ്പഷ്ടമാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാതിരുന്നതിനു കാരണം ഹിന്ദുക്കളുടെ രാജഭക്തി ഒന്നുമാത്രമായിരിക്കണം.
അതിന് പ്രകാരം 1912-ല്‍ ഔപചാരികമായ ഒരു രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അടുത്ത സെറ്റില്‍മെന്റ് നടക്കുമ്പോള്‍ ആണ്ടോടാണ്ട് ദേവസ്വങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ടതായ ആദായം കിട്ടുന്നതിനുവേണ്ട ഏര്‍പ്പാട് ചെയ്യുന്നതാണെന്നും ദേവസ്വങ്ങളുടെ പരിപാലനവും സുസ്ഥിരമായ ഭരണവും സംബന്ധിച്ച ചുമതലകള്‍ ഗവണ്മെന്റ് ഏറ്റെടുക്കേണ്ടതാണെന്നും വിളംബരത്തില്‍ വിവരിച്ചിരുന്നു. ചരിത്രപരവും നിയാമാധിഷ്ഠിതവുമായ ഈ ബാധ്യത സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു വസ്തുത മാത്രം. ആയത് ഖേദകരമെന്നുതന്നെ പറയട്ടെ.
1912-ലെ വിളംബരത്തിനുശേഷവും സര്‍ക്കാരിന്റെ അനാസ്ഥ ഹൈന്ദവരില്‍ അസ്വസ്ഥതകള്‍ ഉളവാക്കി. എങ്കിലും 1920-ല്‍ ഒരു ഉന്നതാധികാര കമ്മീഷനെ തന്നെ ഇക്കാര്യങ്ങള്‍ക്കായി നിയോഗിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ദേവസ്വങ്ങളുടെ ഭരണം റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിടര്‍ത്തി സ്വതന്ത്രമാക്കണമെന്ന് പ്രസ്തുത കമ്മീഷന് 1922-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്തിരുന്നുവെന്നുമാത്രമല്ല 1811 ലും അതിനുശേഷവും ഏറ്റെടുത്തിട്ടുള്ള ക്ഷേത്രങ്ങളുടെ പരിപാലനവും തൃപ്തികരമായ സംരക്ഷണവും എന്നെന്നും ഏറ്റെടുത്തു നടത്തുന്നതിനുള്ള ബാധ്യതയും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രസ്തുത റിപ്പോര്ട്ടിന്മേല്,അക്കാലത്തു മദിരാശി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം ആരായുകയും 1811 ല്‍ ദേവസ്വം ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന ആദായവും സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന മൊത്തം വരുമാനവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആനുപാതികമായിട്ടുള്ള തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ദേവസ്വം ഫണ്ടിലേക്ക് ആണ്ടുതോറും കൊടുക്കേണ്ടതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം അതേപടി സ്വീകരിക്കുകയും തല്‍ഫലമായി അന്ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അതാണ് 1922 ഏപ്രില്‍ 22 നു പുറപ്പെടുവിച്ച ദേവസ്വങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രസിദ്ധമായ "ദേവസ്വം വിളംബരം" പ്രസ്തുത വിളംബരം മൂലമാണ് ദേവസ്വം വകുപ്പ് രൂപീകൃതമായത്.ഒരു ദേവസ്വം കമ്മീഷണറും 3 ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍മാരും 14 ഗ്രൂപ്പ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും ആവശ്യമായ മറ്റ് നോണ്‍-ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും നിയമിതരായി.
ബഹു.ഹൈക്കോടതിയുടെ ഉത്തരവിലെ സുവ്യക്തത മാനിച്ചും ദേവസ്വം കാര്യങ്ങളെപ്പറ്റി പഠിച്ച് വ്യക്തവും വിശദവുമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ രാമചന്ദ്രറാവുവിനെ അധികാരപ്പെടുത്തി 1904-ല്‍ കമ്മീഷനായി നിയമിച്ചുകൊണ്ട് 1907-ല്‍ പ്രഖ്യാപനമുണ്ടായി. വസ്തുതകള്‍ വെളിവാകും വിധം സമഗ്രമായ ഒരു റിപ്പോര്‍ട്ട് അദ്ദേഹം 1907-ല്‍ സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലാണ്, പഴയകാലത്ത് 25000ഓളം ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ഭാഗത്ത് ഉണ്ടായിരുന്നതായും, ഊരാളന്മാരുടേയും മറ്റും ദുര്‍ഭരണം ഹേതുവായി ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും നശിച്ച് നാമാവശേഷമായി പോയി എന്നും എന്വേഷണ കാലഘട്ടത്തില്‍ ഏതാണ്ട് 6000 ക്ഷേത്രങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നും, അവയുടെ ഭൂസ്വത്തുക്കള്‍ രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 40% വരുമെന്നും മറ്റും വിവരിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളേയും അവയുടെ സ്വത്തുക്കളേയും സംബന്ധിച്ചിടത്തോളം ഒരു ട്രസ്റ്റിയുടെ ചുമതലയും ബാധ്യതകളുമാണ് സര്‍ക്കാരിനുള്ളതെന്നും ദേവസ്വം വസ്തുക്കളെ പണ്ടാരപ്പാട്ട പരിധിയില്‍ കൊണ്ടുപോയ നടപടി ശരിയായില്ലെന്നും ദേവസ്വം വസ്തുക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന ആദായത്തില്‍ നിന്നും എല്ലാ ചെലവുകളും കഴിച്ചാല്‍ തന്നെയും ആണ്ടില്‍ 2ലക്ഷം രൂപയില്‍ കുറയാതെ മിച്ചം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതാകുന്നു. 1811 മുതല്‍ 1908 വരെയുള്ള കാലഘട്ടത്തില്‍ 2കോടി രൂപയോളം ഈ ഇനത്തില്‍ തന്നെ സര്‍ക്കാരിന് ലാഭമുണ്ടായിട്ടുള്ളതായും പ്രസ്തുത തുകക്ക് ആ കാലഘട്ടത്തിലെ പലിശ നിരക്ക് വെച്ച് ആണ്ടിനാല്‍ 12 ലക്ഷം രൂപ പലിശയായി ലഭിക്കേണ്ടതായിരുന്നുവെന്ന് കണക്കാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറയുന്നുണ്ട്. ഇപ്രകാരം സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ആദായം ഹൈന്ദവേതരമായ കാര്യങ്ങള്‍ക്കു കൂടി ചെലവഴിച്ചിട്ടുണ്ടെന്നു സ്പഷ്ടമാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാതിരുന്നതിനു കാരണം ഹിന്ദുക്കളുടെ രാജഭക്തി ഒന്നുമാത്രമായിരിക്കണം.
അതിന് പ്രകാരം 1912-ല്‍ ഔപചാരികമായ ഒരു രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അടുത്ത സെറ്റില്‍മെന്റ് നടക്കുമ്പോള്‍ ആണ്ടോടാണ്ട് ദേവസ്വങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ടതായ ആദായം കിട്ടുന്നതിനുവേണ്ട ഏര്‍പ്പാട് ചെയ്യുന്നതാണെന്നും ദേവസ്വങ്ങളുടെ പരിപാലനവും സുസ്ഥിരമായ ഭരണവും സംബന്ധിച്ച ചുമതലകള്‍ ഗവണ്മെന്റ് ഏറ്റെടുക്കേണ്ടതാണെന്നും വിളംബരത്തില്‍ വിവരിച്ചിരുന്നു. ചരിത്രപരവും നിയാമാധിഷ്ഠിതവുമായ ഈ ബാധ്യത സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു വസ്തുത മാത്രം. ആയത് ഖേദകരമെന്നുതന്നെ പറയട്ടെ.
1912-ലെ വിളംബരത്തിനുശേഷവും സര്‍ക്കാരിന്റെ അനാസ്ഥ ഹൈന്ദവരില്‍ അസ്വസ്ഥതകള്‍ ഉളവാക്കി. എങ്കിലും 1920-ല്‍ ഒരു ഉന്നതാധികാര കമ്മീഷനെ തന്നെ ഇക്കാര്യങ്ങള്‍ക്കായി നിയോഗിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ദേവസ്വങ്ങളുടെ ഭരണം റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിടര്‍ത്തി സ്വതന്ത്രമാക്കണമെന്ന് പ്രസ്തുത കമ്മീഷന് 1922-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്തിരുന്നുവെന്നുമാത്രമല്ല 1811 ലും അതിനുശേഷവും ഏറ്റെടുത്തിട്ടുള്ള ക്ഷേത്രങ്ങളുടെ പരിപാലനവും തൃപ്തികരമായ സംരക്ഷണവും എന്നെന്നും ഏറ്റെടുത്തു നടത്തുന്നതിനുള്ള ബാധ്യതയും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രസ്തുത റിപ്പോര്ട്ടിന്മേല്,അക്കാലത്തു മദിരാശി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം ആരായുകയും 1811 ല്‍ ദേവസ്വം ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന ആദായവും സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന മൊത്തം വരുമാനവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആനുപാതികമായിട്ടുള്ള തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ദേവസ്വം ഫണ്ടിലേക്ക് ആണ്ടുതോറും കൊടുക്കേണ്ടതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം അതേപടി സ്വീകരിക്കുകയും തല്‍ഫലമായി അന്ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അതാണ് 1922 ഏപ്രില്‍ 22 നു പുറപ്പെടുവിച്ച ദേവസ്വങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രസിദ്ധമായ "ദേവസ്വം വിളംബരം" പ്രസ്തുത വിളംബരം മൂലമാണ് ദേവസ്വം വകുപ്പ് രൂപീകൃതമായത്.ഒരു ദേവസ്വം കമ്മീഷണറും 3 ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍മാരും 14 ഗ്രൂപ്പ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും ആവശ്യമായ മറ്റ് നോണ്‍-ഗസറ്റഡ് ഉദ്യോഗസ്ഥന്മാരും നിയമിതരായി.
ഏര്‍പ്പെട്ടിരുന്നവരുടെ ഔദ്യോഗിക നാമധേയങ്ങള്‍ ശ്രീകാര്യം, ചിത്തിരം എന്നിങ്ങനെയായിരുന്നു.
![]() |
സി പി രാമസ്വാമി |
ദേവസ്വം ഡിപ്പാര്‍ട്ടുമെന്റിന്റെ ചെലവുകള്‍ പൊതു ഖജനാവില്‍ നിന്നും
വഹിക്കുന്നതിനു നിര്‍ദ്ദേശമുണ്ടായി. സര്‍ക്കാരിന്റെ "ആയക്കെട്ട്" സഞ്ചായം
റവന്യൂ വരുമാനങ്ങളുടെ 40%ല്‍ കുറയാത്ത തുക ആണ്ടുതോറും ദേവസ്വത്തിലേക്ക്
നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. 1811 മുല് 1922 വരെയുള്ള സര്‍പ്ലസ് ഫണ്ട്
1 കോടി 27 ലക്ഷം രൂപയും ദേവസ്വം ബോര്‍ഡിലേക്ക് നല്കുവാനും
വ്യവസ്ഥയുണ്ടായി. അതോടൊപ്പം ദേവസ്വം വസ്തുക്കളുടെ കൈവശക്കാരായ
കുടിയാന്മാര്ക്ക് ജാതിഭേദമന്യേ വസ്തുക്കളില്‍ സ്ഥിരാവകാശം
നല്‍കുന്നതിനും പ്രജാവത്സനായ മഹാരാജാവ് കല്പ്പിച്ചുത്തരവാകുകയും
ചെയ്തു. കൈവശഭൂമി കര്‍ഷകനെന്ന ആശയം സഫലീകൃതമാകണമെന്ന സദുദ്ദേശം മഹാരാജാവു
തിരുമനസ്സിനുണ്ടായിരിക്കണം. ഈ സത്സംഭവത്തെ ആരും അനുമോദിച്ചതായോ,
വിളംബരത്തിന്റെ പരിണിത ഫലമായി വസ്തുക്കള്‍ എന്നെന്നേക്കുമായി
നഷ്ടപ്പെട്ടതില്‍ ഊരാളന്മാരോ ഇതര ഹൈന്ദവരോ ആരും തന്നെ പ്രതിഷേധിച്ചതായോ
ചരിത്രം പറയുന്നില്ല.
ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിന്റെ രൂപീകരണത്തോടെ ദേവസ്വം ഭരണം വളരെ കാര്യക്ഷമതയോടെ നടക്കുന്നതിനു സാധ്യമായി എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായില്ല.
അങ്ങനെ തുടര്‍ന്നു വരവെ 1946-ല്‍ സര്‍ക്കാര്‍ ഭൂനികുതി പരിഷ്കരിച്ചു.തല്‍ഫലമായി ദേവസ്വങ്ങളുടെ വര്‍ഷാശനം പുനര്‍ നിര്‍ണയിച്ചു. 1922-ലെ വിളംബരത്തിലെ ബാധ്യതകള്‍ ക്കനുസൃതമായി വര്‍ഷാശനം 16 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തപ്പെട്ടു. 1948-ല്‍ ഉണ്ടായ ഇടക്കാല ഭരണഘടനാ നിയമപ്രകാരം ദേവസ്വം ഡിപ്പാര്‍ട്ട്മെന്റ് ഭരണം പൂര്‍ണമായും മഹാരാജാവു തിരുമനസ്സില്‍ നിക്ഷിപ്തമായി. വര്‍ഷാശനം കാലോചിതമായി വര്‍ധിപ്പിക്കണമെന്ന ഹൈന്ദവരുടെ നിവേദനം മാനിച്ചും 1922 ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് പ്രസ്തുത വര്‍ഷാശനം 25 ലക്ഷം എന്നുള്ളത് 51 ലക്ഷം രൂപയാക്കി നിജപ്പെടുത്തി സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ ഒരു "ചാര്‍ജ്ജായി" അംഗീകരികകുകയുണ്ടായി. 1948-ലെ ദേവസ്വം വിളംബരം മുഖേന ഈ തീരുമാനത്തിനു നിയമ പ്രാബല്യം നല്‍കുകയും ചെയ്തു.
ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിന്റെ രൂപീകരണത്തോടെ ദേവസ്വം ഭരണം വളരെ കാര്യക്ഷമതയോടെ നടക്കുന്നതിനു സാധ്യമായി എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായില്ല.
അങ്ങനെ തുടര്‍ന്നു വരവെ 1946-ല്‍ സര്‍ക്കാര്‍ ഭൂനികുതി പരിഷ്കരിച്ചു.തല്‍ഫലമായി ദേവസ്വങ്ങളുടെ വര്‍ഷാശനം പുനര്‍ നിര്‍ണയിച്ചു. 1922-ലെ വിളംബരത്തിലെ ബാധ്യതകള്‍ ക്കനുസൃതമായി വര്‍ഷാശനം 16 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തപ്പെട്ടു. 1948-ല്‍ ഉണ്ടായ ഇടക്കാല ഭരണഘടനാ നിയമപ്രകാരം ദേവസ്വം ഡിപ്പാര്‍ട്ട്മെന്റ് ഭരണം പൂര്‍ണമായും മഹാരാജാവു തിരുമനസ്സില്‍ നിക്ഷിപ്തമായി. വര്‍ഷാശനം കാലോചിതമായി വര്‍ധിപ്പിക്കണമെന്ന ഹൈന്ദവരുടെ നിവേദനം മാനിച്ചും 1922 ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് പ്രസ്തുത വര്‍ഷാശനം 25 ലക്ഷം എന്നുള്ളത് 51 ലക്ഷം രൂപയാക്കി നിജപ്പെടുത്തി സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ ഒരു "ചാര്‍ജ്ജായി" അംഗീകരികകുകയുണ്ടായി. 1948-ലെ ദേവസ്വം വിളംബരം മുഖേന ഈ തീരുമാനത്തിനു നിയമ പ്രാബല്യം നല്‍കുകയും ചെയ്തു.
മേല്‍പ്പറഞ്ഞ 51 ലക്ഷം രൂപയില്‍ 6 ലക്ഷം രൂപ ശ്രീപത്മനാഭ ക്ഷേത്രത്തിനു മാത്രമായിട്ടുള്ളതുമാണ്.
1949-ലെ ഓര്‍ഡിനന്‍സ് മുഖാന്തിരം തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം നടപ്പില്‍ വരുകയും ദേവസ്വങ്ങളുടെ ഭരണത്തിനു പ്രത്യേകം ദേവസ്വം ബോര്‍ഡുകള്‍ രൂപീകൃതമാകുകയുമുണ്ടായി. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം 1950-ലെ ആക്ട് നടപ്പില്‍ വന്നു.ആക്ടിന്റെ 15ആം വകുപ്പ് ഹിന്ദു ധര്‍മ്മ സ്ഥാപന നിയയമത്രേ.
തിരുവിതാംകൂര്‍ പ്രദേശത്തേയും കൊച്ചി രാജ്യത്തേയും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ തന്മൂലം വ്യതിയാനങ്ങളുണ്ടായി. 3 അംഗങ്ങള്‍ വീതമുള്ള പ്രത്യേകം പ്രത്യേകം ദേവസ്വം ബോര്‍ഡുകളെ ഭരണച്ചുമതല ഏല്‍പ്പിച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിലെ ഓരോ അംഗത്തെ അതാതു മഹാരാജാവും മറ്റോരുത്തരെ ഹിന്ദു മന്ത്രിമാരും എംഎല്‍എ മാരും തെരഞ്ഞെടുക്കുന്നതിനും വ്യവസ്ഥ ചെയ്തു. ബോര്‍ഡുകള്‍ രണ്ടും തികച്ചും സ്വംയം ഭരണാവകാശമുള്ളതായിത്തീര്ന്നു.
1956-ല്‍ കേരള സംസ്ഥാനപ്പിറവി ദേവസ്വം ബോര്‍ഡുകളുടെ ഘടനയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തി. തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തെ 4 താലൂക്കുകളും കിഴക്കേ അറ്റത്തെ ചെങ്കോട്ട താലൂക്കും തമിഴ്നാടിന്റെ ഭാഗമായിത്തീര്‍ന്നു. തന്മൂലം നിശ്ചിത വര്‍ഷാശനം 51 ലക്ഷം രൂപയില്‍ 4.5ലക്ഷം രൂപ തിരുവിതാംകൂറില്‍ നിന്നും വിട്ടുപോയി തമിഴ്നാടിന്റെ ഭാഗമായ താലൂക്കുകളിലെ ക്ഷേത്രങ്ങള്‍ക്കായി. ശേഷിച്ച 46.5 ലക്ഷം രൂപയില്‍ മുന്‍പറഞ്ഞ 6 ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ളത് കഴിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ലഭിക്കുന്നത് 40.5 ലക്ഷം രൂപ മാത്രമാണ്. തമിഴ്നാടിന് കൈമാറിയ പ്രദേശങ്ങളിലെ 449 ഷെഡ്യൂള്‍ ദേവസ്വങ്ങള്‍ പി.ഡി.ദേവസ്വങ്ങള്‍ക്കു പുറമേ ഉണ്ടായിരുന്നതായി കാണുന്നു.
ഇത്തരുണത്തില്‍ ഒരു വസ്തുത ഓര്‍ക്കേണ്ടതുണ്ട്. അതായത് 1922-ലെ രാജകീയ വിളംബരത്തില്‍ ദേവസ്വങ്ങളെ ആചന്ദ്രതാരം സംരക്ഷിക്കുന്നതിനുള്ള ചുമതല സര്‍ക്കാരിനായിരിക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ 1950-ലെ ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമത്തില്‍ അക്കാര്യത്തെ സംബന്ധിച്ച് യാതൊരു വ്യവസ്ഥയും ചെയ്യുകയുണ്ടായില്ല. മഹാരാജാവിന്റെ അധികാരം പൊയ്പ്പോയ പരിതഃസ്ഥിതിയില്‍ ബോധപൂര്‍വം വിസ്മരിക്ക പ്പെട്ടതാണോ ഇക്കാര്യമെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. തന്മൂലം ഇന്നു 4.5 കോടിയോളം രൂപ വര്‍ഷാശനം ലഭിക്കേണ്ട സ്ഥാനത്ത് 40.5 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. 48 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും വര്‍ഷാശനം വര്‍ധിപ്പിച്ചു കൊടുക്കുന്ന കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞു കാണുന്നില്ല എന്നത് ഖേദകരമാണ്. 1922-ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് 1950-ലെ നിയമത്തില്‍ സൂചിപ്പിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കുറഞ്ഞത് 4.5 കോടിരൂപ വര്‍ഷാശനം ലഭിക്കുമായിരുന്നു.
1949-ലെ ഓര്‍ഡിനന്‍സ് മുഖാന്തിരം തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം നടപ്പില്‍ വരുകയും ദേവസ്വങ്ങളുടെ ഭരണത്തിനു പ്രത്യേകം ദേവസ്വം ബോര്‍ഡുകള്‍ രൂപീകൃതമാകുകയുമുണ്ടായി. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം 1950-ലെ ആക്ട് നടപ്പില്‍ വന്നു.ആക്ടിന്റെ 15ആം വകുപ്പ് ഹിന്ദു ധര്‍മ്മ സ്ഥാപന നിയയമത്രേ.
തിരുവിതാംകൂര്‍ പ്രദേശത്തേയും കൊച്ചി രാജ്യത്തേയും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ തന്മൂലം വ്യതിയാനങ്ങളുണ്ടായി. 3 അംഗങ്ങള്‍ വീതമുള്ള പ്രത്യേകം പ്രത്യേകം ദേവസ്വം ബോര്‍ഡുകളെ ഭരണച്ചുമതല ഏല്‍പ്പിച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിലെ ഓരോ അംഗത്തെ അതാതു മഹാരാജാവും മറ്റോരുത്തരെ ഹിന്ദു മന്ത്രിമാരും എംഎല്‍എ മാരും തെരഞ്ഞെടുക്കുന്നതിനും വ്യവസ്ഥ ചെയ്തു. ബോര്‍ഡുകള്‍ രണ്ടും തികച്ചും സ്വംയം ഭരണാവകാശമുള്ളതായിത്തീര്ന്നു.
1956-ല്‍ കേരള സംസ്ഥാനപ്പിറവി ദേവസ്വം ബോര്‍ഡുകളുടെ ഘടനയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തി. തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തെ 4 താലൂക്കുകളും കിഴക്കേ അറ്റത്തെ ചെങ്കോട്ട താലൂക്കും തമിഴ്നാടിന്റെ ഭാഗമായിത്തീര്‍ന്നു. തന്മൂലം നിശ്ചിത വര്‍ഷാശനം 51 ലക്ഷം രൂപയില്‍ 4.5ലക്ഷം രൂപ തിരുവിതാംകൂറില്‍ നിന്നും വിട്ടുപോയി തമിഴ്നാടിന്റെ ഭാഗമായ താലൂക്കുകളിലെ ക്ഷേത്രങ്ങള്‍ക്കായി. ശേഷിച്ച 46.5 ലക്ഷം രൂപയില്‍ മുന്‍പറഞ്ഞ 6 ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ളത് കഴിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ലഭിക്കുന്നത് 40.5 ലക്ഷം രൂപ മാത്രമാണ്. തമിഴ്നാടിന് കൈമാറിയ പ്രദേശങ്ങളിലെ 449 ഷെഡ്യൂള്‍ ദേവസ്വങ്ങള്‍ പി.ഡി.ദേവസ്വങ്ങള്‍ക്കു പുറമേ ഉണ്ടായിരുന്നതായി കാണുന്നു.
ഇത്തരുണത്തില്‍ ഒരു വസ്തുത ഓര്‍ക്കേണ്ടതുണ്ട്. അതായത് 1922-ലെ രാജകീയ വിളംബരത്തില്‍ ദേവസ്വങ്ങളെ ആചന്ദ്രതാരം സംരക്ഷിക്കുന്നതിനുള്ള ചുമതല സര്‍ക്കാരിനായിരിക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ 1950-ലെ ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമത്തില്‍ അക്കാര്യത്തെ സംബന്ധിച്ച് യാതൊരു വ്യവസ്ഥയും ചെയ്യുകയുണ്ടായില്ല. മഹാരാജാവിന്റെ അധികാരം പൊയ്പ്പോയ പരിതഃസ്ഥിതിയില്‍ ബോധപൂര്‍വം വിസ്മരിക്ക പ്പെട്ടതാണോ ഇക്കാര്യമെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. തന്മൂലം ഇന്നു 4.5 കോടിയോളം രൂപ വര്‍ഷാശനം ലഭിക്കേണ്ട സ്ഥാനത്ത് 40.5 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. 48 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും വര്‍ഷാശനം വര്‍ധിപ്പിച്ചു കൊടുക്കുന്ന കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞു കാണുന്നില്ല എന്നത് ഖേദകരമാണ്. 1922-ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് 1950-ലെ നിയമത്തില്‍ സൂചിപ്പിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കുറഞ്ഞത് 4.5 കോടിരൂപ വര്‍ഷാശനം ലഭിക്കുമായിരുന്നു.
(കടപ്പാട്:"വാര്‍ത്തകള്‍ ചുരുക്കത്തില്‍" മാസിക.പുസ്തകം 12 ,ലക്കം 12,2007 മാര്‍ച്ച് 20.ചിത്രങ്ങള്‍ എല്ലാം ഇന്റെര്‍നെറ്റില്‍ നിന്ന് )